ഇ-ഗുരുകുൽ

പ്രശ്നം

ആധുനിക സ്കൂളുകൾക്കും കോളേജുകൾക്കുമെല്ലാം ബുദ്ധിയുള്ള ഒരു മൃഗത്തെ സൃഷ്ടിക്കാൻ മാത്രമേ കഴിയുന്നുള്ളു. മനുഷ്യനെ സൃഷ്ടിക്കാനാവുന്നില്ല. യാതൊരു മൂല്യവുമില്ലാതെയാണ് ഇന്ന് കുട്ടികൾ വളരുന്നത്. മൂല്യങ്ങൾ പറഞ്ഞുകൊടുക്കാൻ ഗുരുവോ, ആചാര്യനോ ഒന്നുമില്ല. നിങ്ങ എന്തുകൊണ്ട് കളവു നടത്തരുത്, ലഹരി ഉപയോഗിക്കരുത്, കുറ്റകൃത്യങ്ങൾ ചെയ്യരുത്, അതിന്റെയൊക്കെ പ്രത്യാഘാതങ്ങൾ എന്തൊക്കെ ആയിരിക്കും, എന്തിനു മുതിർന്നവരെ ബഹുമാനിക്കണം. ഇതൊന്നും പറഞ്ഞു കൊടുക്കാനാരുമില്ലാതെ പോകുന്നു. പ്രത്യാഘാതങ്ങളോ പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കുന്നു, മയക്കുമരുന്ന്, മദ്യം ഇതിനൊക്കെ അടിമപ്പെട്ടു മനോരോഗികളാകുന്നു, ആത്മഹത്യ വർധിക്കുന്നു, ധർമ്മമെന്തെന്നറിയാതെ ജീവിതം ലക്‌ഷ്യം തെറ്റി അവതാളത്തിലാകുന്നു. സ്കൂളുകളും കോളേജുകളുമൊക്കെ ഉണ്ടെങ്കിലും ഇന്നത്തെ സാമൂഹിക - രാഷ്ട്രീയ സാഹചര്യങ്ങളിൽ അവയ്ക്കൊക്കെ കേവലം ഭൗതികമായ കുറച്ച് അറിവുകൾ മാത്രം പഠിപ്പിക്കുന്ന ഇടങ്ങളയിരിക്കുന്നു.

പരിഹാരം

ലക്ഷക്കണക്കിന് ഋഷിശ്വരന്മാരുടെ പതിനായിരക്കണക്കിന് വര്ഷങ്ങളുടെ ഗവേഷണങ്ങളിലൂടെയും, തപസ്സിലൂടെയുമൊക്കെ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള കളങ്കമില്ലാത്ത പഴയ വേദാന്തത്തിലൂടെ മാത്രമേ ശാശ്വതമായ ഒരു പരിഹാരമുണ്ടാക്കുവാനാവുകയുള്ളു.

"വേദാന്തം/ഉപനിഷത്തുകൾ ഒരു പ്രത്യേക വിഭാഗത്തിലോ മതത്തിലോ പെട്ടതല്ല. അവ എല്ലാ മനുഷ്യരാശിക്കും അവകാശപ്പെട്ടതാണ്. ഇവയാണ് മനുഷ്യചിന്തയുടെ ഏറ്റവും വലിയ നിധികൾ" ("The Upanishads are not meant for the learned few, but for all. They are the heritage of the whole world. The time has come when their knowledge should be given to everyone"). നമുക്ക് ഉപനിഷത്തുകളിലേക്ക് മടങ്ങാം. നമുക്ക് ഈ അറിവ് ലോകത്തിന് പഠിപ്പിക്കാം. നമുക്ക് നമ്മുടെ ഹൃദയങ്ങളെ ഈ ദിവ്യജ്ഞാനം കൊണ്ട് നിറച്ച് എല്ലാ ആളുകൾക്കും ഇടയിൽ പ്രചരിപ്പിക്കാം" ("Let us go back to the Upanishads. Let us teach this knowledge to the world. Let us fill our hearts with this divine knowledge and spread it among all the people") - സ്വാമി വിവേകാനന്ദ.

"വേദാന്തം/ഇശ്വരാരാധന എല്ലാ ഗൃഹങ്ങളിലും ഹൃദയങ്ങളിലും എത്തിക്കണം" ("Bring god devotion at all homes and hearts") - ശ്രീനാരായണഗുരു.

ഭാരതീയ വേദാന്ത ജ്ഞാനം എല്ലാ ഗൃഹങ്ങളിലും ഹൃദയങ്ങളിലും എത്തിക്കുക എന്ന വിവേകാനന്ദ സ്വാമികളുടെയും നാരായണഗുരുവിന്റെയുമെല്ലാം സങ്കല്പം യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭകുറിച്ചിട്ടുള്ള സ്റ്റാർട്ടപ്പ് സംരംഭം ആണ് ഗുരുകുൽ. ഇതിനായി വികസിപ്പിച്ചെടുത്തിട്ടുള്ള വേദവാണി ഉപകരണം വീടുകളിൽ സന്ധ്യാനാമം ചൊല്ലാനും, ആചാര്യവചനങ്ങൾ തൽസമയം വീടുകളിലെത്തിക്കാനും, കൂടാതെ ദീപം തെളിയിക്കാനും, ധൂപം പുകക്കാനുമുള്ള ഉപകരണമാണ്. വേദവാണി മൊബൈൽ ആപ്പും ലഭ്യമാണ്. അതുപോലെ അമ്പലങ്ങൾക്കായി വിജ്ഞാന വ്യാപന ഗുരുകു ആപ്പും -ഗുരുകു ഉപകരണവും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

വേദാന്തി AI എന്ന ജനറിക് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചുകൊണ്ടിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തെ അദ്വൈത വേദാന്തത്തെ ആധാരമാക്കി ആണ് ട്രെയിൻ ചെയ്യുന്നത്. വേദങ്ങളും, ഉപനിഷത്തുക്കളും, ഷഡ്ദർശനങ്ങളും കൂടാതെ പുരാണങ്ങളും, ഇതിഹാസങ്ങളും, ശ്രുതികളുമെല്ലാം കോർത്തിണക്കി ഭാരതീയ അറിവ് സംവിധാനങ്ങളെ മുഴുവൻ ഇതിൽ ഉൾക്കൊള്ളിക്കും.






ANNEXURE

❤️ ഇന്നത്തെ തലമുറയിലെ മക്കൾ❤️
..ലക്ഷ്യങ്ങളില്ല ... കടപ്പാടില്ല...
ബന്ധങ്ങളില്ല ,ബന്ധുക്കളെ ഇഷ്ടമില്ല ,
നാട്ടുകാരെ ഇഷ്ടമല്ല...
പാതിരാത്രി
സഞ്ചാരങ്ങൾ..
ചോദ്യം ചെയ്‌താൽ,വീട്ടിൽ ബഹളം ...
രാത്രി 2 മണി വരെ , ഉറങ്ങില്ല ,,
എന്നിട്ടോ ഉച്ചവരെ ഉറങ്ങി ഉച്ചയ്ക്ക് എഴുന്നേൽക്കുന്നു ..!
സ്വന്തം വീട്ടിലെയോ,പറമ്പിലെയോ,
ഒരു പണിയും ചെയ്യില്ല..
വില കുറഞ്ഞ വസ്ത്രങ്ങൾ, ചെരിപ്പ് ,വാങ്ങാൻ പറഞ്ഞാൽ, ഇഷ്ടപ്പെടില്ല. '
സ്വന്തം സമ്പാദിക്കുന്ന തുക സ്വന്തം കാര്യത്തിന് മാത്രം..
നിയമത്തോടും നിയമവ്യവസ്ഥയോടും പുച്ഛം....
ആചാരങ്ങളോട്,സംവിധാനങ്ങളോട്, അവഗണന......
തിന്നാൻ ഉള്ളത് മേശയിൽ കിട്ടണം..
കഴിച്ച പാത്രമോ,ഉടുത്ത തുണിയോ, കഴുകില്ല...
കടയിൽ പോയി സാധനം വാങ്ങാൻ മടി..
നാട്ടുകാരോടും,ബന്ധുക്കളോടും മിണ്ടില്ല.
പിന്നെ എങ്ങനെയെങ്കിലും,കുടുംബസ്വത്ത്‌
ബാങ്കിൽ പണയം വയ്പ്പിച്ചു,,
യൂറോപ്പിന് പോകാൻ ഉള്ള പരിപാടികൾ
തുടങ്ങും.....( ഇല്ലെങ്കിൽ ഒരു വണ്ടി വേണം. മുടി സ്ട്രേറ്റ് ചെയ്യണം. കളർ അടിക്കണം)
ഇല്ലെങ്കിൽ മാതാപിതാക്കളോട്
കലഹം..
രക്ഷപെട്ടാൽ ഭാഗ്യം!
ചിലപ്പോൾ ഇങ്ങനെ അക്രമത്തിലും,
കൊലപാതകത്തിലും, എത്തും...
ചില മക്കൾ ആത്മഹത്യ ചെയ്യും..
ജീവിതകാലം മുഴുവൻ മാതാപിതാക്കൾക്കു കണ്ണീർ മാത്രം
ബാക്കി...
ഇതൊക്കെ,ചൂണ്ടികാണിക്കുന്നവരെ,
80 K ആളുകൾ, തന്ത വൈബ്,
എന്ന് വിളിച്ചു ഇൻസ്റ്റയിൽ പോസ്റ്റ്‌
ഇടും...

ഇതിൽ ആണ് പെണ്ണ് എന്ന വ്യത്യാസം ഇല്ല...
എന്റെ ലൈഫ് എന്റെ തീരുമാനം എന്ന രീതിയിൽ പോസ്റ്റ്‌കൾ ഇടും..
സ്വാതന്ത്ര്യo വേണം അത് മാത്രം ചിന്ത....
ആർക്ക് പോയി????
നല്ല ഭക്ഷണം കഴിക്കാതെയും,
നല്ല വസ്ത്രം ധരിക്കാതെയും,
ഈ മക്കളുടെ എല്ലാ ആവശ്യങ്ങളും
നടത്തികൊടുത്ത മാതാ പിതാക്കൾ,,
അവസാനനാൾ വരെയുo കഴുതകളെ പോലെ പണിയെടുക്കണo....
മാതാപിതാക്കളുടെ,ബന്ധുക്കളുടെ,
അമിത ലാളന!! അവര് തന്നെ അതിന് കാരണക്കാർ...
ഇല്ലായ്മ എന്നൊന്ന് ഇവർ അറിഞ്ഞിട്ടില്ല..
ശിക്ഷണകുറവും,ഭക്ഷണ കൂടുതലും...
കാശ് ഇല്ലെങ്കിലും കടം വാങ്ങി ഇവരുടെ എല്ലാം ആവശ്യങ്ങളും നടത്തികൊടുക്കും ; അത് അത്യാവശ്യമാണോ ; ആവശ്യമാണോ ; അനാവശ്യമാണോ എന്ന് ചിന്തിക്കുക കൂടിയില്ല..!!
ഇല്ലാത്ത പൈസ മുടക്കി മറ്റുള്ളവരുടെ
ഒപ്പമെത്തിക്കാൻ ; മൊബൈൽ,
വാഹനം, etc...വാങ്ങി കൊടുക്കും...
ചെറുപ്പത്തിൽ തെറ്റുകൾ
ചൂണ്ടികാണിക്കപ്പെടാതെപോയത്,,
ഇല്ല വല്ലായ്മകൾ അറിയിക്കാതെ പോയത് ഒക്കെ മാതാപിതാക്കളുടെ തെറ്റു തന്നെയാണ്..
അതാരും ചിന്തിക്കാറില്ല എന്നതാണ് വാസ്തവം!!
മാതാപിതാക്കൾക്ക് മക്കളിലുള്ള അമിതവിശ്വാസവും ;
അവരുടെ തെറ്റുകളുടെ ന്യായീകരണവും ; മക്കൾക്ക് തിന്മയിലേക്കുള്ള പാത തെളിയിക്കുന്നു!!
ഒന്നേ ചെയ്യാനുള്ളൂ.....
മക്കൾക്കു വേണ്ടി ഒത്തിരി സ്വത്തുക്കൾ ഉണ്ടാക്കാതെ ഇരിക്കുക.
പറയുന്ന ആവശ്യങ്ങൾ എല്ലാം നടത്തി കൊടുക്കാതെയിരിക്കുക.
അവർക്കു മാന്യമായ വിദ്യാഭ്യാസം
കൊടുക്കുക.
ഇല്ലായ്മകൾ അറിയിച്ച് വളർത്തുക. അവരെ ചെറുപ്പം മുതലേ സ്വയം പര്യാപ്തരാവാൻ ശീലിപ്പിക്കുക.
തെറ്റുകൾ ചെറുപ്പം മുതലേ തിരുത്തുക..

ചിന്തകൾ മാറ്റിയെടുക്കേണ്ടത് ഓരോരുത്തരുമാണ്...
❤️

Comments

Popular posts from this blog

Letter to PMOI - Discourage the Use of Caste Names as Child Names

PUBLIC INTEREST LITIGATION

Skilled Machines or True Men? Gurukul vs. Modern Education and the scope of Hybrid Gurukul Education System