Posts

കേരളത്തിൽ ഹിന്ദു സമുദായ സംഘടനയുടെ ആവശ്യകത

- നാരായണഗുരു ഉപദേശിച്ചതു നമുക്ക് ജാതിയില്ല. ജാതി ചോദിക്കരുത്, പറയരുത്. സംഘടിക്കുക ശക്തർ ആവുക എന്നൊക്കെ  ആണ്. വിവേകാനന്ദനും അതുതന്നെ ഉപദേശിച്ചു കുറച്ച് കൂടി കടന്നു ജാതി ഭ്രാന്താണ്, ജാതിയുള്ളിടം ഭ്രാന്താലയമാണ്, ജാതിയുള്ളവർ ഭ്രാന്തന്മാർ അവരെ അറപ്പോടെയും വെറുപ്പോടെയും മാത്രമേ ലോകം കാണാവൂ എന്നൊക്കെ ആണ്. ഐക്യത്തിന്റെ അത്യാവശ്യത്തെക്കുറിച്ച് ഒരുപാട് ആവർത്തിച്ച് പറയുന്നുണ്ട് സ്വാമിജി. എന്നിട്ടും ഇതൊന്നും ചെവികൊള്ളാതെ ജാതിവാലും, കാക്കത്തൊള്ളായിരം ജാതി സംഘടനകളും ഒക്കെ ആയി ബുദ്ധിശൂന്യരായി ഹിന്ദു ജന്തുക്കൾ. ഒരേയൊരാശ്വാസം വിവേകാനന്ദദർശനങ്ങളിൽ നിന്നും പിറവികൊണ്ട സംഘം മാത്രം ആണ്. ജാതിയില്ലാതാക്കുന്നതിനും ഭാരതപുത്രന്മാരുടെ ഐക്യത്തിനുമായി പത്തു ദശകത്തോളമായി നിശബ്ദം പ്രവർത്തിച്ചു വരുന്നു. വിദേശ ബീജങ്ങളെയെല്ലാം ഒരു മൂലയ്ക്കാക്കി ഇന്ന് ഭാരതം ഭാരതപുത്രന്മാർ ഭരിക്കുന്നതിനു കാരണവും മറ്റൊന്നല്ല. - ജാതിയാണ് ഹിന്ദുവിന്റെ  ക്യാൻസർ. കച്ചവടത്തിനായി ഇവിടെ വന്ന കണ്ട അറബികളും, ഇംഗ്ലീഷുകാരുമൊക്കെ ആയിരം വര്ഷം ഇവിടെ വന്നു നിരങ്ങിയിട്ടു പോയതിനു ഒരേയൊരു കാരണം ഈ ഹിന്ദുക്കളിലെ ജാതി എന്ന ഭ്രാന്തല്ലാതെ മറ്റെന്താണ്. വിവേകാനന്ദ

കർമ്മ - ഭക്തി - ജ്ഞാന - യോഗ മാർഗങ്ങൾ

 വളരെ പരിമിതമായവ അറിവ് മാത്രമേ പഞ്ചേന്ദ്രിയഗ്രാഹ്യമായുള്ളൂ. ഉദാ: 20 ഹെർട്സിനും 20000 ഹെർട്സിനും ഇടയിലുള്ള ശബ്ദം മാത്രമേ നമ്മുടെ ചെവികളിലൂടെ ഗ്രാഹ്യയോഗ്യമാവു. അതിനു പുറത്തുള്ള ഒരു ശബ്ദവും ഗ്രാഹ്യമല്ല. കണ്ണുകൾക്കാവട്ടെ എലെക്ട്രോമാഗ്നെറ്റിക് സ്‌പെക്ടര്ത്തിലെ വളരെ ചെറിയൊരു ഭാഗം മാത്രമായ ധവളപ്രകാശം മാത്രമേ കാണാനാവൂ. അതിനു മുകളിലും താഴെയുമുള്ള ഒന്നും തന്നെ ദൃശ്യഗോചരമല്ല. മൂക്കിലൂടെ മണമായാലും, നാവിലൂടെ രുചി ആയാലും സ്പര്ശമായാലുമൊക്കെ ഇങ്ങനെ തന്നെ പരിമിതമാണ്. ഒരു മണൽത്തരി എടുത്താൽ പോലും വര്ഷങ്ങളോളം പഠിക്കാനുണ്ടെന്നിരിക്കെ എത്രയൊക്കെ ജന്മങ്ങളെടുത്ത് പഠിച്ചാലും അറിവ് അപൂര്ണമായി തന്നെ ഇരിക്കും. അതുകൊണ്ടു മനുഷ്യ ബുദ്ധിയും തുലോം പരിമിതം തന്നെ. നാഴിയുമെടുത്ത് കടലിനെ അളക്കാൻ ചെല്ലുന്നതുപോലെ പരിഹാസ്യമാണ് നമ്മുടെ ബുദ്ധി ഉപയോഗിച്ച് പ്രപഞ്ചത്തെ അളക്കാൻ ശ്രമിച്ചാലുള്ള അവസ്ഥ. ഈ പരിമിതികളെ ഒക്കെ മറികടന്നു ത്രിവിധ ദുഃഖ ആത്യന്തിക നിവൃത്തി അനുഭവവേദ്യമാകുന്നതിനെയാണ് മോക്ഷമെന്നു പറയുന്നത്. ആ അതുകൊണ്ടുള്ള നേട്ടമെന്നാൽ ആത്യന്തികമായ ദുഃഖ നിവൃത്തി തന്നെ. അതിനുള്ള വഴികൾ ആണ് കർമ്മ - ഭക്തി - ജ്ഞാന - യോഗ മാർഗങ്ങൾ. ഏതെങ്ക

ആപേക്ഷിക സിദ്ധാന്തവും അദ്വൈത വേദാന്തവും

 ഐൻസ്റ്റീനിന്റെ ആപേക്ഷിക സിദ്ധാന്തമെന്തെന്നാൽ, നാം ഒരു സിസ്റ്റത്തിന് അകത്തിരുന്നു അതിനെ കുറിച്ച് തന്നെ പഠിക്കാൻ  ശ്രമിച്ചാൽ വിജയിക്കില്ല, മറിച്ച് ആ സിസ്റ്റത്തിന് പുറത്തു വന്നു നോക്കിയാൽ മാത്രമേ ആ സിസ്റ്റത്തെ പൂർണമായും മനസിലാക്കാനാവു എന്നതാണ്. ഭൗതിക ശാസ്ത്രത്തിൽ മാത്രമല്ല ആദ്ധ്യാത്മിക ശാസ്ത്രത്തിലും ഇത് ശരി തന്നെ. നാം പ്രാപഞ്ചികരായിരിക്കുന്നിടത്തോളം നമുക്ക് ബ്രഹ്മത്തെ അറിയാനാവില്ല. നാം എപ്പോൾ പ്രാപഞ്ചികതയില്നിന്നും പുറത്തുവന്നു അന്വേഷിക്കുന്നുവോ അപ്പോഴേ ബ്രഹ്മത്തെ അനുഭവവേദ്യമാവു.

വേദഗ്രാം

അന്നദാനം മഹാദാനം. ഒരാൾക്ക് ഒരു നേരത്തെ ഭക്ഷണം ദാനം ചെയ്യുക എന്നത് മഹത്തായ കാര്യം തന്നെ സംശയമില്ല. എന്നാൽ ഒരാൾക്ക് ഒരു ജോലി ദാനം ചെയ്യാൻ കഴിഞ്ഞാൽ അത് അയാൾക്ക് ജീവിതകാലം മുഴുവൻ അന്നം നല്കുമെന്നതിനാൽ അന്നദാനത്തേക്കാൾ ആയിരമിരിട്ടി മഹത്തായതു തന്നെ. അതുപോലെ നൂറുകണക്കിന് ആളുകൾക്ക് ജോലി നൽകാൻ ഒരു സംരംഭകന് കഴിയുമെന്നാത്തതിനാൽ സംരംഭകരെ സൃഷ്ടിക്കുകയെന്നത് അന്നദാനത്തേക്കാൾ ദാനത്തേക്കാൾ ലക്ഷമിരട്ടി മഹത്തരം തന്നെ. നൂതന കണ്ടുപിടുത്തങ്ങളും ആശയങ്ങളും ആണ് എപ്പോഴും ബില്യൺ ഡോളർ സംരംഭകങ്ങളായി മാറിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വേദഗ്രാമത്തിന്റെ പ്രഥമവും പ്രഥിതവുമായ ലക്‌ഷ്യം പാവപ്പെട്ടവർക്ക് പണം പിരിച്ചു എടുത്തു സഹായിക്കൽ അല്ല മറിച്ച് അതി നൂതന കണ്ടുപിടുത്തങ്ങളും ആശയങ്ങളും ഗവേഷണം ചെയ്ത് വികസിപ്പിച്ചെടുത്തത് അതിലൂടെ സംരംഭകരെ സൃഷ്ടിച്ച് കൊണ്ട് മാനവ സേവ ചെയ്യുക എന്നതാണ്. വേദഗ്രാം ഇതിനായി ഒരു ഗവേഷണ കേന്ദ്രവും ഒപ്പം തന്നെ കണ്ടുപിടുത്തങ്ങളെ സംരംഭങ്ങളാക്കി മാറ്റുന്നതിനുള്ള സ്റ്റാർട്ടപ്പ് ഇൻക്യൂബേറ്ററും ആണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുക. ഇതിനായി വേണ്ട മൂലധനം busparrot കമ്പനിയുടെ CSR fund ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്നോവേഷനി

യുക്തിവാദവും ഭാരതീയ ശാസ്ത്രവും

ദൈവം ഉണ്ടോ ഇല്ലയോ എന്നൊക്കെ പറയണമെങ്കിൽ ഏതുതരത്തിലുള്ള ദൈവത്തെയാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെന്ന് ആദ്യം പറയണം. ഭാരതീയ ശാസ്ത്രത്തിലെ ദൈവമാണെങ്കിൽ അതില്നിന്നഭിന്നമായിട്ടൊരണു പോലും ഈപ്രപഞ്ചത്തിലെവിടെയുമില്ല. ഐൻസ്റ്റീനിന്റെ E=MC^2 നോക്കിക്കോ അതിൽ പറയുന്ന E ആണ് പ്രാണൻ അഥവാ ബ്രഹ്മം എന്ന് ഭാരതീയ ശാസ്ത്രം വിളിക്കുന്ന ദൈവം. ദ്രവ്യം എന്നത് കേവലം ഘനീകൃത ഊർജമാണല്ലോ. ആധുനിക ശാസ്ത്രം അതിനെ ജഡമായി കാണുമ്പോൾ ഭാരതീയ ശാസ്ത്രം അതിനെ ചൈതന്യമായി കാണുന്നു എന്നത് മാത്രം ആണ് വ്യത്യാസം. ജഡമായി കരുതിയാൽ ഉള്ള അബദ്ധം എന്തെന്നാൽ ഒരു ബാക്റ്റീരിയയെ എടുത്ത് നോക്കിയാൽ പോലും അതിൻറെ സങ്കീർണത എന്നത് മനുഷ്യൻ ഇതുവരെ കണ്ടെത്തിയ മുഴുവൻ അറിവുകളെയും കൂട്ടിച്ചേർത്തു വച്ചാൽ പോലും അതിന്റെയൊക്കെ ലക്ഷമിരട്ടി വരും എന്നത് ദൃഷ്ടാന്തം ആണല്ലോ. ഈ അറിവ് എവിടുന്നു വന്നു ?. യാദൃശ്ചികമായി ഉണ്ടായി എന്ന് പറഞ്ഞാൽ, ഇവിടെ കൂഒട്ടിക്കിടന്ന കരിയിലകൾ എല്ലാം ഒരു കാറ്റടിച്ചപ്പോൾ കൂടിച്ചേർന്നു ഒരു computer ഉണ്ടായി എന്ന് പറയുന്നത് പോലെ മണ്ടത്തരമാണ്. അപ്പോൾ പ്രാണൻ ജഡമല്ല എന്ന് തന്നെ കരുതേണ്ടി വരും. അത് തന്നെ ഭാരതീയ ശാസ്ത്രം പറയുന്നതും. യുക്തന്മാരുടെ വിമർശനമൊ

അദ്വൈതം

 അദ്വൈതം  അഥവാ രണ്ടില്ല (nunduality). ഉള്ളത് ബ്രഹ്മം അഥവാ പ്രാണൻ മാത്രം അതിന്റെ പേരാണ് ഓംകാരം. ഈ പ്രാണൻ അഥവാ ഓംകാരം തന്നെ ആണ് ഈ പ്രപഞ്ചമായി പരിണമിച്ചിരിക്കുന്നത്. അതുതന്നെ വിചാരിക്കുന്നു ഇങ്ങനെയെല്ലാമായിത്തീരട്ടെയെന്നു. അതുതന്നെ അങ്ങ് ആയിത്തീരുന്നു. അതുകൊണ്ടാണ് "നീയല്ലോ സൃഷ്ടിയും, സ്രഷ്ടാവായതും, സൃഷ്ടിജാലവും നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും" എന്ന് നാരായണഗുരു ദൈവദശകത്തിൽ പാടിയത്. അതിൽ നിന്നഭിന്നമായൊരണു പോലും ഈ പ്രപഞ്ചത്തിലെവിടെയുമില്ല. സകല ഭാരതീയ ദര്ശനങ്ങളുടെയും ആണിവേര് ഈ അദ്വൈതവേദാന്തമാകുന്നു. ആധുനിക ശാസ്ത്രവും കറങ്ങിത്തിരിഞ്ഞ് അവസാനം ഇവിടെച്ചെന്ന് നിൽക്കുന്നുവെന്ന് അയ്ൻസ്റ്റീന്റെ എനർജി മാസ്സ് ഈക്വലൈൻസ് തിയറം തെളിയിച്ചിട്ടുണ്ടല്ലോ. ആറ്റം ബോംബിന്റെ പ്രവർത്തന തത്വം - ദ്രവ്യം എന്നത് (ഖരം ദ്രാവകം വാതകം പ്ലാസ്മ അവസ്ഥയിലുള്ള സർവവും) ഘനീകൃത ഊർജം അഥവാ അനുഭവവേദ്യമായ ഊർജം മാത്രമെന്ന് ആണ്. യൂറേനിയത്തിലെ ദ്രവീകൃത ഊർജത്തെ ഫിഷനിലൂടെയും ഫ്യുഷനിലൂടെയും രൂപം മാറ്റി പുറത്തുകൊണ്ടുവരുന്നത് ആണല്ലോ  കണാദ മഹർഷി തുടങ്ങി വച്ച കണികാ സിദ്ധാന്തം അഥവാ ആറ്റോമിക ശാസ്ത്രം. വെള്ളം ചിലപ്പോൾ നീരാവിയും

നരസേവ തന്നെ നാരായണസേവ - നമ്മുടെ അമ്പലങ്ങളെല്ലാം നരസേവ കേന്ദ്രങ്ങളാക്കി മാറ്റണം

നരസേവ തന്നെ നാരായണസേവ. നമ്മുടെ അമ്പലങ്ങളെല്ലാം ദൈവത്തെ സല്യൂട്ട് അടിക്കാനുള്ള കേന്ദ്രങ്ങളായി അധപ്പതിച്ചിരിക്കുന്നു. നരസേവ കേന്ദ്രങ്ങളാക്കി മാറ്റിയാൽ മാത്രമേ ഇതുകൊണ്ടൊക്കെ കാര്യമുള്ളൂ.  ഭാരതത്തിന്റെ ജീവ നാഡികൾ ആയിരുന്നു പണ്ട് അമ്പലങ്ങൾ. അതിനെ ആചാര അനുഷ്ഠാന സല്യൂട്ട് അടി കേന്ദ്രങ്ങൾ മാത്രം ആക്കി ചുരുക്കിയപ്പോൾ നമ്മുടെയിടയിൽ വലിയൊരു വിഭാഗം അങ്ങോട്ട് തിരിഞ്ഞു നോക്കാതെ ആയി. അതേസമയം ഇവിടെയുള്ള വിദേശ മതക്കാരുടെ ആരാധനാലയങ്ങൾ നേരെ മറിച്ചാണ്. അവരതിനെ അവരുടെ കമ്മ്യൂണിറ്റി കേന്ദ്രങ്ങൾ ആക്കി മാറ്റിയിരിക്കുന്നു. പരസ്പരം സഹായിക്കാനും,  സഹകരിക്കാനും ഉള്ള കേന്ദ്രങ്ങൾ കൂടി ആണ് അവരുടെ ഓരോ ആരാധനാലയങ്ങളും. അതുകൊണ്ടു തന്നെ അവർക്കിവിടെ അഭൂതപൂര്ണമായ ഐക്യവും,  പുരോഗതിയുമുണ്ടായി. വൈദേശികാധിനിവേശത്തിനുമുന്പ് നോക്കിയാൽ കാണാം അന്നത്തെ അമ്പലങ്ങളെല്ലാം നാട്യശാസ്ത്രം,  ശാസ്ത്രീയ സംഗീതം, ജ്യോതിശാസ്ത്രം, ആയോധനകല,  സാഹിത്യം,  ഗണിതം, ആയുർവ്വേദം, ലോഹശാസ്ത്രം മറ്റു കണ്ടുപിടുത്തങ്ങൾ തുടങ്ങി സർവവും അമ്പലങ്ങളെയും വേദാന്തത്തെയും ചുറ്റിപ്പറ്റിയുള്ളതാണെന്നു. ഹിന്ദുക്കൾക്ക്  ഇവിടെ പുരോഗതിയുണ്ടാവണമെങ്കിൽ ഇങ്ങനെയുള്ളതും പുതിയതുമായ